Sunday, October 30, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ എന്തു തെറ്റാണു ചെയ്തത്?

ചെറുപ്പത്തില്‍ നമ്മളെല്ലാം കേട്ടിട്ടുള്ള ഒരു ചോദ്യമാണ് വലുതാവുമ്പോള്‍ ആരായിത്തീരണമെന്ന്(1). അന്ന് പലരും പൈലറ്റ് എന്നും പോലീസ് എന്നും മറ്റും തള്ളി ‌‍മറിച്ചിട്ടുണ്ട്. ചിലപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് സിനിമ സംവിധായകനും, ഗായകനും, നടനും ഒക്കെ ആകണം എന്നായിരിക്കും. നേരത്തെ വലിയ വലിയ മോഹങ്ങള്‍ ഒക്കെ പറഞ്ഞ മിക്ക ടീമ്സും ഇപ്പോള്‍ ഫേസ് ബുക്കും, ഗൂഗിള്‍ ന്യൂസും നോക്കി വല്ല IT കമ്പനിയിലും ഇരിക്കുന്നുണ്ടാവും. അങ്ങനെ ഇരിക്കുമ്പോളാവും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരുത്തന്‍ അവന്റെ സ്വപ്നം യാഥാര്‍ത്ഥ്യം ആക്കിയത്.  അയാളെ പോലെ കറുത്തവനും പല്ല് ഉന്തിയവനും ആയ ഒരുത്തന്‍ അവന്റെ സ്വപനം പൂവണിയിക്കുന്നത് കണ്ടപ്പോള്‍ ചില ലവന്മാര്‍ക്കൊന്നും അത്രയ്ക്കൊനും ദഹിക്കുന്നില്ല. ഇപ്പോള്‍ പണ്ഡിറ്റ്‌'ഇനു നേരെ ഉയരുന്ന ആരോപണ ശരങ്ങളെല്ലാം ആ ഒരു വീക്ഷണ കോണില്‍ നിന്നെ കാണാന്‍ സാധിക്കൂ. 

അദ്ദേഹം ആരെയെങ്കിലും പറ്റിച്ചോ? ആരെയെങ്കിലും സിനിമ കാണാന്‍ നിര്‍ബന്ധിച്ചോ? പിടിച്ചിരുത്തി പാട്ട് കേള്‍പ്പിച്ചോ? പിന്നെ എന്തിനാണു നിങ്ങള്‍ കല്ലെറിയുന്നത്? ഇതു നമ്മുടെ സ്വതസിദ്ധമായ ഞണ്ടു സ്വഭാവം(2) അല്ലെ? സ്വയം മിടുക്കര്‍ എന്നു അവകാശപെടുന്ന എന്നാല്‍ ഇരുളിന്റെ മറവില്‍ താലോലിക്കുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാന്‍ കഴിവില്ലാത്ത വെറും ഷണ്ഡന്‍മാര്‍ക്കേ SPയെ തെറി പറയാന്‍ സാധിക്കൂ. ആത്മവിശ്വാസവും ഉത്സാഹവും ഉള്ള ഒരാള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നതിന്, വരും തലമുറയെ എങ്കിലും അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കാന്‍ ഉള്ള ഉത്തമ ഉദാഹരണമായി കാണിക്കാന്‍ ഉള്ളതാണ് SPയുടെ ഈ സിനിമ ഉദ്യമങ്ങള്‍. 

ശാസ്ത്രീയമായി സിനിമ പഠിക്കാത്ത, സിനിമ വ്യവസായത്തില്‍ മുന്‍പേ പ്രവര്‍ത്തിക്കാത്ത ഒരാള്‍ ഒരു സിനിമ എടുത്താല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ചില പോരായ്മകള്‍ അദ്ധേഹത്തിന്റെ ചിത്രത്തിനും ഉണ്ട്. അതിനെ സാങ്കേതികമായി തന്നെ വിമര്‍ശിക്കണം; വ്യക്തിപരമായല്ല. വിമര്‍ശനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ എടുത്തു പറയേണ്ടവയാണ് അതിലെ ഗാനങ്ങള്‍. പലയിടത്തും വരികളുടെ വൃത്തവും അലങ്കാരവും ഒന്നും ശരിയായിട്ടില്ല എങ്കിലും അര്‍ത്ഥഗര്‍ഭമായ വരികള്‍ തന്നെ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലാവും. പഴയകാല മലയാള ചലച്ചിത്ര ഗാനങ്ങളിലെ പോലെ, ലളിതമായ ആര്‍ക്കും മനസ്സിലാവുന്ന വരികള്‍ തന്നെ. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഗാനങ്ങള്‍ ഇല്ലാതെ പോയതാണ് മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് അടുത്തകാലത്തുണ്ടായ വലിയ ഒരു പോരായ്മ. മലയാളഗാന കൂലിയെഴുതുകാര്‍ ഇത് ഗ്രഹിച്ചാല്‍ നന്ന്. മനോഹരമായ വരികള്‍ക്ക് മകുടോഡോദാഹരണമാണ് "കൃഷ്ണനും രാധയും" എന്ന ചിത്രത്തിലെ "ദേഹമില്ലാ ദേഹിക്കിപ്പോള്‍" എന്ന ഗാനത്തിനു ലഭിച്ച സ്വീകരണം. എം ജി ശ്രികുമാര്‍ ആലപിച്ച ആ ഗാനം എത്ര മനോഹരമാണ്! ഈ ഗാനത്തെ ആദ്യം പുകഴ്ത്തിയവര്‍ പലരും പിന്നീട് SPയുടെ ചിത്രത്തിലെ ഗാനം ആണെന്ന് മനസ്സിലായപ്പോള്‍ ഇതിനെ ഇകഴ്തുകയാണ് ചെയ്തത്. SP പിന്നീട് ആര്‍ജിച്ച negative ഇമേജ് കൊണ്ടാണോ എന്നറിയില്ല, അദ്ധേഹത്തിന്റെ പുതിയ ചിത്രമായ "ജിത്തു ഭായ് എന്നാ ചോക്ലേറ്റ് ഭായ്"ല്‍ പേരെടുത്ത ഗായകരാരും ഇല്ല. എങ്കിലും പല പാകപ്പിഴവുകളും നികത്തി improvise ചെയ്തവയാണ് അതിലെ പാട്ടുകള്‍ .

SPയുടെ ഇനി ഇറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍ വന്‍ വിജയങ്ങള്‍ ആയി തീരട്ടെ എന്നു ആശംസിച്ചുകൊള്ളുന്നു. അതോടൊപ്പം കേരളത്തില്‍ എന്ന പോലെ ബാംഗ്ലൂരിലും സിനിമ റിലീസ് ചെയ്യണം എന്നും ആഗ്രഹിക്കുന്നു.

Notes:
(1) : അന്നും ഇന്നും എനിക്കുത്തരമില്ലാത്ത ചോദ്യം; അതിനാല്‍ ഒരു IT കമ്പനിയില്‍ ജോലി ചെയ്യുന്നു :)
(2) : ഞാന്‍ കേട്ടിട്ടുള്ള കഥ ഇങ്ങനെയാണ്. കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയ ഞണ്ടു പെട്ടിക്കു മൂടി ഇല്ല. ഇതു കണ്ട സായിപ്പ് എന്തുകൊണ്ടാണിങ്ങനെ എന്നു import ചെയ്ത മലയാളിയോട് ചോദിച്ചു. ആ മലയാളി പറഞ്ഞു, "സായിപ്പേ, ഇത് മലയാളി ഞണ്ടുകള്‍ ആണ്. ഒന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവ വലിച്ചു താഴെ ഇട്ടോളും. അതുകൊണ്ട് മൂടി ഇല്ലാതെ വെച്ചാലും ഇവറ്റകള്‍ രക്ഷപെടില്ല".

Saturday, January 8, 2011

2010'ലെ എന്റെ ഇഷ്ടചിത്രങ്ങള്‍



കഴിഞ്ഞു പോയ വര്‍ഷം (2010) അതിനു മുന്‍പത്തെ പല വര്‍ഷങ്ങളെയും അപേക്ഷിച്ച് മലയാള സിനിമയ്ക്കു വളരെ ആശാവഹം ആയിരുന്നു എന്നാണ് എന്റെ പൊതുവേയുള്ള കണ്ടെത്തല്‍. ഒരു പിടി അല്ല, അതിലും കൂടുതല്‍ നല്ല ചിത്രങ്ങള്‍ ഉണ്ടായി എന്നു കരുതുന്നു. 2010'ഇല്‍ ഇറങ്ങിയ എനിക്കിഷ്ടപെട്ട സിനിമാകുളുടെ ഒരു പട്ടിക ഉണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. പ്രത്യേകിച്ച് മാനദണ്ഡം ഒന്നും ഇല്ലാതെ അവയൊക്കെ ഇവിടെ നിരത്തുന്നു.


In Ghost House Inn
ലാല്‍ സംവിധാനം ചെയ്ത ചിത്രം എന്നാ ഒറ്റ കാരണം കൊണ്ടു മാത്രം കണ്ട ചിത്രം. ലാലും സ്ഥിരം പരിവാരവും ഒട്ടും നിരാശപ്പെടുത്തിയില്ല. തുടക്കം വളരെ ഉദ്വേഗജനകം ആയിരുന്നെങ്കിലും അവസാനം നെടുമുടിയുടെ പാതിരി വേഷം കുറച്ചു over ആയില്ലേ എന്നു തോന്നി. അതുപോലെ തന്നെ അപ്പുകുട്ടന്‍ വീണ്ടും വീണ്ടും മണ്ടനും വളിപ്പനും ആയി തോന്നി. കൊട്ടകയില്‍ നിന്നും ഇറങ്ങുമ്പോള്‍ കാശ് നഷ്ടപെട്ടില്ലല്ലോ എന്നാ ആശ്വാസവും ഈ കൊല്ലം കണ്ട ആദ്യ പടം തന്നെ കൊഴപ്പമില്ലല്ലോ എന്ന ആനന്ദവും തോന്നി.

Mummy & Me 
സ്ത്രീകള്‍ മുഖ്യ കഥപാത്രമാവുന്ന കഥകള്‍ വല്ലപ്പോഴുമേ മലയാളത്തില്‍ ഇറങ്ങാരുള്ളൂ. അതില്‍ തന്നെ പ്രത്യേകിച്ചും സ്ത്രീകളെ ചുറ്റി പറ്റി തിരിയുന്ന പ്രമേയം ആവുമ്പോള്‍ അധികം ആളുകള്‍ ശ്രദ്ധിക്കുമോ എന്നു തന്നെ വേണം കരുതാന്‍. എന്നിരുന്നാല്‍ തന്നെ ഈ ചിത്രം ഭേദപെട്ട പ്രതികരണം കേരളത്തില്‍ ഉളവാക്കി. ഒരു സിനിമയില്‍ ആദ്യന്തം എല്ലാം പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നു ആര്‍ക്കോ നിര്‍ബന്ധം ഉള്ള പോലെ; അവസാനം സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തെ സ്ക്രീനില്‍ കൊണ്ടു വരേണ്ട ആവശ്യം തെല്ലും തോന്നിയില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ ആണ് ഈ പടത്തിനു പോയതും.  അതുകൊണ്ട് നല്ല ഒരു പടം കാണാന്‍ സാധിച്ചു എന്ന ആശ്വാസം ബാക്കി. 

ഒരു നാള്‍ വരും 
മോഹന്‍ലാലിനെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു ചിത്രം. ഇതിനോടുള്ള പ്രതികരണം അത്ര നല്ലതല്ലയിരുന്നു എന്നാണ് തോന്നുന്നത്. എന്നിരുനാലും എന്നിക്ക് ഇഷ്ടപ്പെട്ടു. ഒരു പ്രേമ angle ഇല്ലായിരുന്നെങ്കില്‍ ലാലിന്‍റെ ശരീര ഭാഷ ഇതുപോലൊരു തിരക്കഥക്ക് ചേര്‍ന്നേനെ. തീരെ കൊഴുപ്പില്ലാത്ത ചിത്രം കൂടി ആണിത്. ഒരു scene പോലും അനാവശ്യമായി തോന്നിയില്ല. ആദ്യന്തം ഒരു നല്ല ചിത്രം. 

കുട്ടിസ്രാങ്ക് 
ഈ കൊല്ലത്തെ ഏറ്റവും മികച്ച ചിത്രം ഇത് തന്നെ. ഷാജി എന്‍ കരുണിന്റെ സംവിധാനം അദ്ധേഹത്തിന്റെ കഴിവും തെളിയിക്കുന്നു. വ്യതസ്തമായ കഥാക്ക്യാന ശൈലി തന്നെ ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച ഭാഗം. മമ്മൂട്ടി കുട്ടിസ്രാങ്ക് എന്ന കഥാപാത്രത്തെ ധന്യമാക്കിയിരിക്കുന്നു. നല്ല ക്യാമറയും, ചിത്ര സംയോജനവും ഇതിനെ കൂടുതല്‍ മികവുറ്റതാക്കുന്നു. കൂടുതല്‍ പ്രേക്ഷകര്‍ ഇത്തരം നല്ല ചിത്രങ്ങളെ എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല എന്ന ഒറ്റ വിഷമം മാത്രം.

എല്‍സമ്മ എന്ന ആണ്‍കുട്ടി
വീണ്ടും സ്ത്രീ കേന്ദ്രീകൃതമായ ഒരു നല്ല ചിത്രം. എല്സമ്മയുടെ ജീവിതം കേരള സമൂഹത്തിലെ പുരുഷ കേന്ദ്രീകൃത വ്യവസ്തക്കെതിരെയുള്ള ഒരു പട വെട്ടലായിട്ട് തോന്നി. അതിനൊപ്പം തന്നെ സ്ത്രീകള്‍ ഈ സമൂഹത്തില്‍ അനുഭവിക്കുന്ന പല വിഷമതകളും ഇതില്‍ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട്. ആന്‍ അഗസ്റിന്‍ നല്ല പ്രകടനം തന്നെ കാഴ്ചവെക്കുന്നു; എങ്കിലും മറ്റൊരു മഞ്ജു വാര്യരെ ഒന്നും പ്രതീക്ഷിക്കേണ്ട. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും വ്യതസ്തതയുള്ള നല്ല വേഷങ്ങള്‍ ചെയ്തിരിക്കുന്നു. 

പ്രാഞ്ചിയെട്ടന്‍ and the Saint
ആദ്യമായി, release ചെയ്ത ദിനം തന്നെ ബ്ലാക്കില്‍ ടിക്കറ്റ്‌ എടുത്തു കണ്ടു. ഇഷ്ടപ്പെട്ടു! ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പ് ഭയങ്കര publicity തന്നെ ആയിരുന്നു. അത് മൊത്തം ഒരു പരിധി വരെ മുതലാക്കുകയും ചെയ്തു. മലയാളത്തില്‍ ഇതിനു മുന്‍പ് കാണാത്ത ഒരു തരം story telling ഇവിടെ ഉപയോഗിച്ചിരിക്കുന്നു. പോരാത്തതിനു ഒരു cliff hanger അവസാനവും ഈ പടത്തിനു കൊടുക്കാന്‍ സാധിച്ചിരിക്കുന്നു. എല്ലാം കൊണ്ടും ഈ കൊല്ലത്തെ No-1 entertainer. 

കാണാന്‍ സാധിക്കാതെ പോയ മറ്റു നല്ല ചിത്രങ്ങള്‍
സുഫി പറഞ്ഞ കഥ
T D ദാസന്‍, Std VI B
അപൂര്‍വരാഗം
മലര്‍വാടി Arts Club